പത്തനംതിട്ട: ശബരിമലയിൽ തിങ്കളാഴ്ച വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ തിരക്ക് കൂടിയതോടെ, നിലയ്ക്കലിൽ നിന്ന് വാഹനങ്ങൾ പോകുന്നതിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.
ശബരിമലയിലേക്കുള്ള പാലാ-പൊൻകുന്നം റൂട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എലിക്കുളം മുതൽ ഇളങ്ങുളം ടെമ്പിൾ ജങ്ഷൻ വരെ എട്ട് കിലോമീറ്ററോളം ഗതാഗതക്കുരുക്കാണ്. ചില വാഹനങ്ങൾ 12 മണിക്കൂറിലേറെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. വൈക്കത്ത് തീർഥാടകരുമായി പോകുന്ന ബസുകളും പൊലീസ് തടഞ്ഞു. വാഹനങ്ങൾ തടഞ്ഞ പൊലീസ് നടപടിക്കെതിരെ തീർഥാടകർ പ്രതിഷേധിച്ചു.

ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ക്രിസ്തുമസ് രാവിൽ അനുഭവപ്പെട്ടത്. ഏകദേശം 1,00,969 തീർത്ഥാടകർ ഞായറാഴ്ച ദേവനെ ദർശിക്കുന്നതിനായി പതിനെട്ടാം പടി കയറുന്നത് , ഈ സീസണിൽ ഇത് ആദ്യമായാണ്. പുല്ലുമേട് വനപാതയിലൂടെ 5,798 തീർഥാടകരാണ് മലയോരത്തെത്തിയത്. ക്രിസ്മസ് ദിനത്തിലും ദർശനം ലഭിക്കാൻ തീർഥാടകർ 15 മണിക്കൂറിലേറെ കാത്തിരിക്കുകയാണ്, നീലിമലയിൽ നിന്ന് ക്യൂവിൽ തുടങ്ങി. പമ്പയിലും നിലയ്ക്കലിലും പോലീസ് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.